Sunday, February 12, 2012

മഴ ഒരമ്മ


കാലത്തിന്റെ കണ്ണുവെട്ടിച്ചോടി
ഞാൻ വന്നപ്പോൾ,

ശാപവചനങ്ങൾ കൊണ്ടെന്നെ
എതിരേറ്റു.

ചുണ്ടിലേക്ക് മുലപ്പാലേകാനെൻ,
മാറിടം തുടിച്ചപ്പോൾ,

മിനറൽവാട്ടർ ഞൊട്ടിനുണഞെന്നെ
കൊഞ്ഞനം കുത്തി.

പതിയോടെൻ സന്താപങ്ങൾ പങ്കു-
വെക്കാൻ കൊതിച്ചപ്പോൾ,

കോൺഗ്രീറ്റിങ് നിലത്താലതിരു
കൽപ്പിച്ചു.

നാറ്റം വിതറുന്ന മലിനജലത്തിലേ-
ക്കെന്നെ തള്ളിയിട്ടപ്പോൾ,
ഒരു പിൻവിളിക്കായി കാതോർത്തു.

ഇനിയൊരിക്കൽ കുടിനീരിനായി
കേഴുമ്പോൾ,

കാലത്തിന്റെ കണ്ണുവെട്ടിച്ചോടി
വരാൻ ഈ അമ്മയ്ക്കാവട്ടെ മക്കളെ.

10 comments:

  1. കൊള്ളാം...

    നമ്മുടെ നഷ്ടങ്ങള്‍ പലതും മറ്റുള്ളവര്‍ കൊണ്ടുപോയവയല്ല. നാം തന്നെ അലസതയാല്‍ നഷ്ടപ്പെടുത്തുന്നവയാണ്....

    അമൂല്യമായ ജലവും അങ്ങനെ തന്നെയാണ് നമ്മുടെ നഷ്ടങ്ങളില്‍ ഇടം പിടിക്കുന്നതു.

    ReplyDelete
  2. ഇനിയൊരിക്കൽ കുടിനീരിനായി
    കേഴുമ്പോൾ,

    കാലത്തിന്റെ കണ്ണുവെട്ടിച്ചോടി
    വരാൻ ഈ അമ്മയ്ക്കാവട്ടെ മക്കളെ

    അതെ ആധുനികതയില്‍ മയങ്ങി എല്ലാം നമ്മള്‍ നഷ്ട്ടപെടുത്തി കൊണ്ടിരിക്കുന്നു,
    ആശംസകള്‍

    ReplyDelete
  3. നന്നായിട്ടുണ്ട് മഴയമ്മ

    ReplyDelete
  4. കവിത വളരുകയാണ് മഴപോലെ

    ReplyDelete
  5. അവസാനം കടലില്‍ കബറടക്കപ്പെടുന്നു ആ അമ്മയെ!....നന്നായി. അഭിനന്ദനങ്ങള്‍!.

    ReplyDelete
  6. മഴ ഒരു അമ്മയാണെങ്കില്‍ ഇടി അച്ഛനും മിന്നല്‍ മകളുമായിരിക്കും!

    ഹല്ലപിന്നെ!

    (നന്നായി കേട്ടോ)

    ReplyDelete
  7. @കണ്ണൂരാൻ
    താങ്ങൾ പറഞ്ഞത് ശരിയാട്ടൊ...

    ReplyDelete
  8. ഷബാന.. കണ്ണൂരാനിലൂടെയാണിങ്ങോട്ടെത്തിയത്. വന്നത് നന്നായി.. വന്നില്ലെങ്കില്‍ നഷ്ടമായേനെ.
    മഴയമ്മ...!!
    മനോഹര സങ്കല്‍പ്പം..
    ആശംസകള്‍..

    ReplyDelete
  9. നല്ല കവിത ,ആശംസകള്‍

    ReplyDelete