Monday, June 18, 2012

കാലനും മർത്ത്യനും


പതുക്കെ അരിച്ചു കയറുന്ന
വേദനയിൽ നിന്നും തുടങ്ങി-
യൊടുവിൽ,
ശരീരവുമാത്മാവും വേർപിരി-
യാനാവാതെ,
കദനത്താൽ നീറവെ
കാലൻതൻ മിഴിയിൽ നിന്നു-
മുതിർന്നു വീഴുമൊരു തുള്ളി
മിഴിനീർ.

ശരീരവയവങ്ങളോരോന്നായി
അറുത്തെടുത്ത്,
രുധിരം ചിന്നിത്തെറിക്കവെ
പേടിയോടെ ഓടിയകലുമാത്മാ-
വിനെ നോക്കി,
ആർത്തട്ടഹസിക്കുമൊരു
കൂട്ടം മർത്ത്യർ.

ഒന്നുമറിയാതെ തോരാത്ത
കണ്ണുനീരിലുറ്റവർതൻ
മനസ്സ് മരിക്കവെ
പൈശചികഭാവം പൂണ്ട
പ്രതികാരദാഹികളെന്തു
നേടി?